ചിലിയിലെ കാട്ടുതീ : മരണം നൂറിനോട് അടുക്കുന്നു, ഇനിയും ഉയര്‍ന്നേക്കും

ചിലി: ചിലിയിലെ വാല്‍പാറൈസോ മേഖലയില്‍ കാട്ടുതീയില്‍ 99 പേര്‍ മരിച്ചതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു.

പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സാഹചര്യം നേരിടാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ലഭ്യമാക്കുമെന്നും പറഞ്ഞു.

ചിലിയിലെ ഏറ്റവും മാരകമായ കാട്ടുതീയാണ് ഇത് എന്ന് കരുതപ്പെടുന്നത്. വേനലവധിക്കാലത്ത് തീരദേശം സന്ദര്‍ശിച്ചവരാണ് ദുരിതബാധിതരില്‍ പലരും.

വാല്‍പ്പാറൈസോയില്‍ ആരോഗ്യ മന്ത്രാലയം ആരോഗ്യ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും അംഗീകൃത താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. പഠനാവസാനത്തോട് അടുക്കുന്ന മെഡിസിന്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യ സേവനത്തിനായി നിയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഏറ്റവും മോശമായ ബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുഷ്‌കരമാകുകയാണ്. വരും മണിക്കൂറുകളില്‍ മരണസംഖ്യ വളരെ ഉയര്‍ന്ന കണക്കിലെത്തുമെന്ന് ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു.

തീപിടിത്തം ഉണ്ടായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ചിലി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide