പുൽപ്പള്ളിയിൽ ജനരോഷം ഇരമ്പുന്നു; ഇടപെട്ട് മുഖ്യമന്ത്രി, ഉന്നതതലയോഗം വിളിക്കും, 3 മന്ത്രിമാർ വയനാട്ടിലെത്തും

തിരുവനന്തപുരം: വയനാട് ജില്ലയിലെ വന്യജീവി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നത്തിന് പരിഹാരം കാണാൻ ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 3 മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.

റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20 ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരുമെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടുപേരാണ് വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാടിന്റെ പലഭാ​ഗങ്ങളിലും കടുവ ഉൾപ്പെടെയുള്ള വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ചു. വയനാട് ഒരാളെ കൊലപ്പെടുത്തിയ. ബേലൂർ മേഖ്ന എന്ന മോഴയാനയെ പിടികൂടാൻ ഇനിയും കഴിഞ്ഞിട്ടില്ല. ആനക്കായുള്ള ഓപ്പറേഷൻ വനംവകുപ്പ് തുടരുകയാണ്.

അതേസമയം ഹർത്താലിൽ വയനാട് പുൽപ്പളളിയിൽ ജനരോഷം ആളിക്കത്തുകയാമ്. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം പിടിച്ചെടുത്ത് ചെറിയ തോതിൽ അക്രമം കാട്ടി. വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ട ജനക്കൂട്ടം റൂഫ് വലിച്ചുകീറി ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. തുടർച്ചയായി കാട്ടാന ആക്രമണമുണ്ടായിട്ടും വനംവകുപ്പിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാർക്കെതിരെ കടുത്ത ജനരോഷമാണ് പുൽപ്പള്ളിയിൽ ആളിക്കത്തുന്നത്. നൂറിലധികം പേരാണ് ഇവിടെ കൂട്ടം ചേർന്നെത്തി പ്രതിഷേധിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും കൊണ്ടുന്ന് വനംവകുപ്പിന്‍റെ ജീപ്പിന് മുകളിൽ വച്ചു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വാഹനങ്ങളൊന്നും ഓടുന്നില്ല. ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. പ്രതിഷേധം കണക്കിലെടുത്ത് സിവിൽ സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

CM Pinarayi Vijayan instruction for high level meeting on Wayanad wild life attack

Also Read

More Stories from this section

family-dental
witywide