ആര്, എപ്പോൾ പിന്മാറുമെന്നറിയില്ല; മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കുമെന്ന് കൊമേഡിയൻ ശ്യാം രംഗീല

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട കൊമേഡിയൻ ശ്യാം രംഗീല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കും. ബുധനാഴ്ചയാണ് ശ്യാം രംഗീല ഇക്കാര്യം പ്രഖ്യാപിച്ചത്.

“വാരണാസിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ആവേശഭരിതനാണ്. വാരാണസിയിൽ എത്തിയതിന് ശേഷം എൻ്റെ നോമിനേഷനെക്കുറിച്ചും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും ഉള്ള കാഴ്ചപ്പാടുകൾ ഞാൻ ഉടൻ വീഡിയോ സന്ദേശത്തിലൂടെ അവതരിപ്പിക്കും.”

“ഞാൻ വാരാണസിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കും, കാരണം ആരെല്ലാം നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന് ആർക്കും ഉറപ്പില്ല,” നേരത്തെ ഒരു പോസ്റ്റിൽ ശ്യാം രംഗീല പറഞ്ഞിരുന്നു.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു താനെന്ന് മാധ്യമങ്ങളോട് സംസാരിച്ച ശ്യാം രംഗീല പറഞ്ഞു. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകൾ ഷെയർ ചെയ്തിരുന്നു. അവരെ കണ്ടാൽ ആരും പറഞ്ഞു പോകും അടുത്ത 70 വർഷത്തേക്ക് ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന്. എന്നാൽ കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറി… ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. വോട്ട് ചെയ്യുമ്പോൾ സൂറത്തിൽ നിന്നും ഇൻഡോറിൽ നിന്നും വ്യത്യസ്തമായി വാരാണസിയിലെ ജനങ്ങൾക്ക് എൻ്റെ സ്ഥാനാർത്ഥിത്വം ഒരു ഓപ്ഷൻ നൽകും. അതിനാൽ, ഞാൻ ഈ ആഴ്ച വാരണാസിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.”

More Stories from this section

family-dental
witywide