മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്‌സണായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ആളെ തിരഞ്ഞെടുക്കുന്ന യോഗം നടന്നത്. ഇക്കാര്യം മുന്നണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്നത്തെ യോഗത്തില്‍ ഉദ്ധവ് താക്കറെ, മമതാ ബാനര്‍ജി എന്നീ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു ഇന്ത്യാ മുന്നണിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായമാണ് നിതീഷ് സ്വീകരിച്ചത്. ഇതോടെയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ്സില്‍ നിന്നുള്ളയാള്‍ തന്നെയാകണം ചെയര്‍പേഴ്‌സണാകേണ്ടതെന്നായിരുന്നു പാര്‍ട്ടികളുടെ നിര്‍ദ്ദേശം.

ഇന്ത്യാ മുന്നണിയുടെ കഴിഞ്ഞമാസത്തെ യോഗത്തില്‍ മമതാ ബാനര്‍ജിയും അര്‍വിന്ദ് കെജ്രിവാളും ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ കണ്‍വീനറായി നിതീഷിനെ നിയോഗിക്കണമെന്ന ആവശ്യവുമുയര്‍ന്നിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് താനില്ലെന്ന് നിതീഷ് പ്രസ്താവിച്ചതായാണ് ഡെക്കാന്‍ ഹെറാള്‍ഡ് സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

More Stories from this section

family-dental
witywide