
ന്യൂഡൽഹി: തങ്ങളുടെ ഏഴ് എംഎല്‍എമാരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണത്തിനു പിന്നാലെ ഡല്‍ഹി മന്ത്രി അതിഷിയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച്. സംഭവവുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാനാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അതിഷിയുടെ വീട്ടിലെത്തിയത്.
എന്നാല്‍ സംഘം എത്തിയപ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ അതിഷിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചിരുന്നു.
എഎപിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാളിന് പോലീസ് നോട്ടീസ് നല്‍കിയത്. ബിജെപി സമീപിച്ചതായി അവകാശപ്പെടുന്ന എഎപി എംഎല്‍എമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടു.