‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും’; അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍

നിലമ്പൂര്‍: ‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കി പി.വി. അന്‍വറിനെതിരെ പ്രതിഷേധം. പി.വി. അന്‍വറിനെതിരെ നിലമ്പൂരില്‍ നടത്തിയ പ്രതിഷേധത്തിലാണ് വാക്കുകള്‍ അതിരു കടന്നത്.

അന്‍വര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എം.വി.ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് നിലമ്പൂരില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് പ്രകടനം നീങ്ങിയത്. ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. മലപ്പുറത്തെ 18 ഏരിയാ കമ്മറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

More Stories from this section

family-dental
witywide