
ചെന്നൈ: തമിഴ്നാട്ടിൽ ഡി എം കെ – സി പി എം ബന്ധം വഷളാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ബന്ധം വഷളാകാൻ കാരണം. കോയമ്പത്തൂർ സീറ്റ് സി പി എമ്മിന് നൽകാൻ കഴിയില്ലെന്ന് ഡി എം കെ അറിയിച്ചു. ഇക്കുറി സീറ്റ് സീറ്റ് കമൽ ഹാസന് നൽകാനാണ് ഡി എം കെയുടെ താത്പര്യം. സിറ്റിംഗ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലുറച്ചാണ് സി പി എം നിൽക്കുന്നത്. ഇന്നും കോയമ്പത്തൂർ സീറ്റ് വിഷയത്തിൽ ഡി എം കെ – സി പി എം ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡി എം കെ നേതൃത്വം സി പി എമ്മിനെ അറിയിച്ചെങ്കിലും അത് പാർട്ടി തള്ളി. ചർച്ചകൾ തുടരുമെന്നാണ് ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിനു ശേഷം സി പി എം നേതാക്കൾ അറിയിച്ചത്.
CPM DMK seat sharing discussion failed over coimbatore lok sabha seat