
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നോട്ടീസിനോട് പ്രതികരിച്ച് സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. തത്കാലം ഹാജാരാകാനാകില്ലെന്നാണ് എം എം വർഗീസ് ഇ ഡിയുടെ നോട്ടീസിന് മറുപടി നൽകിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണെന്നും ഈ മാസം 26 ന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാൽ അടുത്ത ദിവസങ്ങളിലൊന്നും ഹാജരാകാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡി വർഗീസിനോട് നിർദ്ദേശിച്ചിരുന്നത്.
അതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിവരം മുന്‍ എം പിയും സിപി എം നേതാവുമായ പി കെ ബിജുവിനും കൗണ്‍സിലര്‍ എം ആര്‍ ഷാജനും ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട് എന്നതാണ്. തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജുവിനോടും ഷാജനോടും നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അത് നല്‍കിയിരുന്നില്ല. പി കെ ബിജു വ്യാഴാഴ്ചയും എം ആര്‍ ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കൂടുതല്‍ സി പി എം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
CPM Thrissur Secretary MM Varghese replay to karuvannur bank scam case ED Summons