‘ആ രേഖകൾ വേണം’; കരുവന്നൂർ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നീക്കം

കൊച്ചി: കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇ ഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ ക്രൈംബ്രാഞ്ച് നീക്കം. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് പി എം എൽ എ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ഹർജി പി എം എൽ എ കോടതി അംഗീകരിച്ചിച്ചില്ല. പി എം എൽ എ കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് എത്തിയത്.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇ ഡ‍ി പിടിച്ചെടുത്ത രേഖകൾ തങ്ങൾക്ക് വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. കരുവന്നൂർ കേസിലെ ഇ ഡി അന്വേഷണം ഇഴയുന്നതിൽ ഈ മാസം 18 ന് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ക്രൈംബ്രാഞ്ച് ഹർജിയുമായി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

ഹൈക്കോടതി വിമർശനം ഇങ്ങനെ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം ഇഴയുന്നതിൽ ഈ മാസം 18 ന് കേസ് പരിഗണിച്ച ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം തുടങ്ങിയിട്ട് എത്രനാളായെന്നും ഇനിയും വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ കേസിൽ എന്താണ് ഇ ഡി ചെയ്യുന്നതെന്നും അന്വേഷണം ഇനിയും ഇഴയാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന നിർദ്ദേശവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നൽകിയിട്ടുണ്ട്.

Crime branch new plea in Kerala HC against ED Karuvannur probe

More Stories from this section

family-dental
witywide