
ഒഡിഷ, ബംഗാൾ തീരങ്ങളിൽ വീശിയടിച്ച് ദന ചുഴലിക്കാറ്റ്. രണ്ട് സംസ്ഥാനങ്ങളിൽ കനത്ത മഴയും അതേത്തുടർന്ന് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇന്നു പുലർച്ചയാണ് ചുഴലിക്കാറ്റ് ഒഡിഷയുടെ കിഴക്ക് കരതൊട്ടത്.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വീശിയടച്ച കട്ടിൽ നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പുമുണ്ട്. ദന കരതൊട്ട പശ്ചാത്തലത്തിൽ കേരളത്തിലെ പലയിടങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരം, കോട്ടയം, എറണാകുളം
ഇടുക്കി,തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്.
ദന ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ 1.14 ലക്ഷം ആളുകളെ സർക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഒഡിഷയിൽ ചുഴലിക്കാറ്റ് പത്ത് ലക്ഷം പേർക്ക് ഭീഷണിയാകുമെന്നായിരുന്നു കണക്കുകകൂട്ടൽ. 3000 ഗ്രാമങ്ങളിലെ ഏതാണ്ട് അഞ്ചര ലക്ഷം ആളുകളെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
Dana Cyclone Completes Landfall heavy rain in Odisha and Bengal