ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ സ്വത്തുക്കള്‍ നാളെ ലേലം ചെയ്യും

മുംബൈ: ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അമ്മയുടെ മഹാരാഷ്ട്രയിലെ നാല് പൂര്‍വ്വിക സ്വത്തുക്കള്‍ നാളെ ലേലം ചെയ്യും. ദാവൂദ് ഇബ്രാഹിം കസ്‌കറിന്റെ അമ്മ ആമിന ബിയുടെ ഗ്രാമമായ രത്നഗിരി ജില്ലയിലെ മുംബ്കെ ഗ്രാമത്തിലെ കൃഷി സ്ഥലങ്ങളാണ് ലേലം ചെയ്യുക. ഇത്തരത്തിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ അതോറിറ്റിയായ സഫേമയാണ് ലേലത്തന് പിന്നില്‍.

നാല് സ്ഥലങ്ങളുടെയും വില 19.2 ലക്ഷം രൂപയായും ഏറ്റവും ചെറിയ പ്ലോട്ടിന്റെ കരുതല്‍ വിലയായ 15,440 രൂപയിലുമാണ് നാളെ ഉച്ച കഴിഞ്ഞ് 2 നും 3.30 നും ഇടയില്‍ ലേലം നടക്കുക.

നേരത്തെ 2017ല്‍ ദാവൂദിന്റെ സ്വത്തുക്കള്‍ 11 കോടിരൂപയ്ക്കും 2020ല്‍ 22 ലക്ഷം രൂപയ്ക്കും സഫേമ ലേലം ചെയ്തിരുന്നു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ക്കും ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങള്‍ക്കും എതിരായ എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ്) ആക്ട് കേസുകള്‍ക്കായി സഫേമ കോമ്പീറ്റന്റ് അതോറിറ്റിയാണ് ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

അതേസമയം, ദാവൂദ് ഇബ്രാഹിം സുഖമില്ലാതാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുംബൈയില്‍ താമസിക്കുന്ന ഇയാളുടെ സംഘത്തിലെ ചില മുന്‍ കൂട്ടാളികള്‍ ദാവൂദിന് രക്തസമ്മര്‍ദ്ദവും പ്രമേഹവും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide