ഗാസയില്‍ മരണം 24000 കടന്നു, നിര്‍ണ്ണായക തീരുമാനവുമായി ഇസ്രയേല്‍

ടെല്‍ അവീവ്: യുഎന്‍ തലവന്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചതിനാല്‍, തകര്‍ന്ന തെക്കന്‍ ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ ‘തീവ്രമായ’ ഘട്ടം ഉടന്‍ അവസാനിക്കുമെന്ന് ഇസ്രായേല്‍ തിങ്കളാഴ്ച പറഞ്ഞു.

യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബറിലെ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ഇസ്രായേലി തടവുകാരില്‍ രണ്ട് പേരുടെ മരണം ഹമാസ് പ്രഖ്യാപിച്ചു. ‘നിരപരാധികളായ ബന്ദികളെ ക്രൂരമായി ഉപയോഗിക്കുന്നതായി വീഡിയോയെ അപലപിച്ച് ഇസ്രായേല്‍ പ്രതികരിച്ചു.

ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഹമാസ് ഗ്രൂപ്പ് ഇസ്രയേലിനെതിരെ അഭൂതപൂര്‍വമായ ആക്രമണം നടത്തിയപ്പോള്‍ 1,140 ഓളം മരണങ്ങള്‍ക്ക് കാരണമായി. കൂടുതലും സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മറുപടി യുദ്ധത്തിനിറങ്ങിയ ഇസ്രയേലാകട്ടെ ഹമാസിന്റെ താവളമായ ഗാസയില്‍ ഇതുവരെ കൊന്നൊടുക്കിയത് 24000 ല്‍ അധികം ആളുകളെയാണ്.

More Stories from this section

family-dental
witywide