ഡല്‍ഹി ആശുപത്രിയിലെ തീപിടിത്തം : ഡ്യൂട്ടി ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഏഴ് നവജാത ശിശുക്കള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. ക്രിട്ടിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ഡോക്ടര്‍.

മേയ് 25ന് ഉണ്ടായ തീപിടിത്തത്തില്‍ ശിശുക്കള്‍ ശ്വാസംമുട്ടല്‍ മൂലമാണ് മരിച്ചതെന്നും പൊള്ളലേറ്റല്ലെന്നും തീപിടുത്തത്തിന് ഇരയായിട്ടില്ലെന്നുമുള്ള ഡോക്ടറുടെ പ്രസ്താവന കോടതി തള്ളിയിരുന്നു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിധി ഗുപ്ത ആനന്ദാണ് ഡോക്ടര്‍ ആകാശിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

ആശുപത്രിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടര്‍ ആകാശായിരുന്നു. യാണ് പരിഗണിക്കുകയായിരുന്നു. ആകാശിനെയും ആശുപത്രി ഉടമ ഡോ.നവീന്‍ ഖിച്ചിയെയും മെയ് 30ന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡോക്ടര്‍ ആകാശ് ആശുപത്രിയില്‍ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നുവെന്ന വാദം തള്ളിയ കോടതി, ശിശുക്കള്‍ക്ക് ചികിത്സ നല്‍കിയതായും കുറിപ്പടി നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞതായി വ്യക്തമാക്കി.

More Stories from this section

family-dental
witywide