സംവാദത്തിൽ കൺഫ്യൂഷൻ! പ്രത്യേക ആവശ്യങ്ങളുമായി ട്രംപും കമലയും, അനിശ്ചിതത്വം അവസാനിക്കുന്നില്ല

ഹൂസ്റ്റണ്‍: സെപ്റ്റംബറിൽ തീരുമാനിച്ച പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ ആവശ്യങ്ങളുന്നയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസും. ബൈഡനുമായുള്ള സംവാദത്തിലുണ്ടായ അതേ നിയമങ്ങൾ പാലിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാൽ, മുഴുവൻ സമയവും മൈക്ക് ഓൺ ആക്കി വെക്കണമെന്ന് കമലാ ഹാരിസും പറയുന്നു.

എബിസി നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കുന്ന സംവാദത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് ട്രംപ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എബിസി നെറ്റ്‌വർക്കുമായി ട്രംപ് നല്ല ബന്ധത്തിൽ അല്ല. എബിസി നെറ്റ്‌വര്‍ക്ക് പക്ഷപാതപരമാണെന്ന് വാദിക്കുന്ന ട്രംപ് സംഘം സംവാദത്തിനില്ലെന്ന് സൂചനയാണ് നല്‍കുന്നത്.


കഴിഞ്ഞ മാസം പ്രസിഡന്‍റ് ജോ ബൈഡന്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. ബൈഡനും ട്രംപും എബിസി ന്യൂസ് ആതിഥേയത്വം വഹിക്കുന്ന സെപ്റ്റംബര്‍ 10 സംവാദത്തിന് തയാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

donald trump and Kamala harris first debate under trouble

Also Read

More Stories from this section

family-dental
witywide