ട്രംപ് വംശീയവാദിയാണോ? കമലാ ഹാരിസിനെതിരെ കടുത്ത പ്രയോ​ഗത്തിന് പിന്നാലെ അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ച

വാഷിങ്ടൺ: ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിനെതിരെയുള്ള രൂക്ഷമായ വാക് പ്രയോ​ഗങ്ങൾക്ക് പിന്നാലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വംശീയവാദിയാണോ എന്ന ചർച്ച സജീവമാകുന്നു. കമലാ ഹാരിസ് ആദ്യത്തെ വനിതയും വെള്ളക്കാരല്ലാത്തതുമായ വൈസ് പ്രസിഡൻ്റാണെന്നും കറുത്ത വർ​ഗക്കാരിയാണെന്നുമുടക്കമുള്ള ട്രംപിന്റെ പരാമർശങ്ങളാണ് വിമർശിക്കപ്പെടുന്നത്. 2010 കളിൽ ട്രംപ് വംശീയ പരാമർശങ്ങൾ ന‌ടത്തുന്നുണ്ടെന്ന് തെളിവുകൾ പറയുന്നു.

അന്നത്തെ പ്രസിഡൻ്റ് ബരാക് ഒബാമയെ -വിദേശത്ത് ജനിച്ചുവെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് നിയമവിരുദ്ധമാക്കാൻ ട്രംപ് ശ്രമിച്ചു. 1970-കളിൽ കറുത്തവർഗക്കാരായ കുടിയേറ്റക്കാർക്കെതിരെ കേസെടുക്കുന്നത് മുതൽ 2017-ലെ വെള്ളക്കാരുടെ മേൽക്കോയ്മ മാർച്ചുകളോട് കുപ്രസിദ്ധമായ പാൻഡറിംഗ് വരെ ട്രംപിനെതിരെ വിരൽ ചൂണ്ടുന്നു.

രാജ്യത്തെ അതിവേഗം വളരുന്ന ജനസംഖ്യാശാസ്‌ത്രത്തിലെ ഏകദേശം 34 ദശലക്ഷം അമേരിക്കക്കാരെപ്പോലെ, കമലാ ഹാരിസ് മിശ്ര വർഗ്ഗക്കാരിയാണ്. ദക്ഷിണേഷ്യൻ ഐഡൻ്റിറ്റിയും നിറവും അഭിമാനമായി പറയുന്നതാണ് കമലാ ഹാരിസിന്റെ രാഷ്ട്രീയം. ബൈഡന് പകരം കമലാ ഹാരിസ് എത്തിയതോടെയാണ് ട്രംപ് വംശീയവും വർ​ഗീയവുമായ പരാമർശങ്ങളുടെ കെട്ടഴിച്ചത്.

തോൽവി ഭയമാണ് ഇതിന് പിന്നിലെന്ന് വിമർശകർ പറയുന്നു. ഇടതുപക്ഷത്തെയും കുടിയേറ്റക്കാരെയും കറുത്ത വർ​ഗക്കാരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നത് ട്രംപിന്റെ സ്ഥിരം ശൈലിയാണെന്നും വിമർശനമുയർന്നു.

Donald Trump racist comment against Kamala harris

More Stories from this section

family-dental
witywide