റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ദക്ഷിണ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തെക്കന്‍ ജപ്പാനിലെ ക്യൂഷു ദ്വീപില്‍ വ്യാഴാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്റെ തെക്കന്‍ പ്രധാന ദ്വീപായ ക്യൂഷുവിന്റെ കിഴക്കന്‍ തീരത്ത് ഏകദേശം 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ക്യുഷുവിലെ മിയാസാക്കിയില്‍ 20 സെന്റീമീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതായി ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. സുനാമികള്‍ ആവര്‍ത്തിച്ച് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പ്രവേശിക്കുകയോ തീരത്ത് അടുക്കുകയോ ചെയ്യരുതെന്ന് ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂകമ്പങ്ങളെ നേരിടാന്‍ ജപ്പാന്‍ സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട്. ഇതുവരെ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ഏകദേശം 125 ദശലക്ഷം ആളുകള്‍ വസിക്കുന്ന ജപ്പാനില്‍ പ്രതിവര്‍ഷം ഏകദേശം 1,500 ഭൂമികുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അവയില്‍ ഭൂരിഭാഗവും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാതെ കടന്നു പോകാറുണ്ടെങ്കിലും ചിലത് ജപ്പാനെ നോവിച്ചാണ് കടന്നുപോകുക.

More Stories from this section

family-dental
witywide