ഗാസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത് ; ലക്ഷ്യം ‘സമ്പൂര്‍ണ വെടിനിര്‍ത്തല്‍’?

കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ‘സമ്പൂര്‍ണ വെടിനിര്‍ത്തല്‍’ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി ഞായറാഴ്ച രണ്ട് ദിവസത്തെ വെടിനിര്‍ത്തലും പരിമിതമായ ബന്ദി കൈമാറ്റവും നിര്‍ദേശിച്ചു.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാര്‍ക്കായി ഗാസയില്‍ തടവിലാക്കപ്പെട്ട നാല് ഇസ്രായേല്‍ ബന്ദികളെ കൈമാറുന്നതടക്കം അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ആദ്യം ബന്ദി കൈമാറ്റവും തുടര്‍ന്ന് 10 ദിവസത്തിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അല്‍-സിസി കെയ്റോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയ ഈ പദ്ധതി ഔപചാരികമായി ഇസ്രയേലിനോ ഹമാസോ നല്‍കിയിട്ടുണ്ടോ എന്ന് അദ്ദേഹം പറഞ്ഞില്ല. ഗാസയിലെ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനും ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്ത് മാസങ്ങളായി പരോക്ഷമായ ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമായ വിജയമുണ്ടായില്ല.

More Stories from this section

family-dental
witywide