
ദില്ലി: രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. 2019 ഏപ്രില്‍ 12 ന് മുന്‍പുള്ള വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. 2019 ന് ശേഷമുള്ള ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ആഴ്ച കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. 2017-18, 2018-19 സാമ്പത്തിക വർഷങ്ങലിലെ രേഖകളാണ് ഇപ്പോൾ പുറത്തു വിട്ടത്.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 – 19 സാമ്പത്തിക വര്‍ഷം ബി ജെ പി ഇലക്ട്രൽ ബോണ്ടിലൂടെ 1450 കോടിയാണ് നേടിയത്. കോണ്‍ഗ്രസിനാകട്ടെ ഈ കാലയളവിൽ ലഭിച്ചത് 383 കോടി രൂപയാണ്. ഈ കാലയളവിൽ ഡി എം കെയ്ക്ക് 509 കോടി ലഭിച്ചിരുന്നു. ചന്ദ്രശേഖർ റാവുവിന്‍റെ ഭാരത് രാഷ്ട്ര സമിതിക്ക് ഈ കാലയളിൽ 230.65 കോടി ബോണ്ടിലൂടെ ലഭിച്ചിരുന്നു.
2017-2018 സാമ്പത്തിക വര്‍ഷം 500 ബോണ്ടുകളില്‍ നിന്നായി 210 കോടി രൂപയാണ് ബി ജെ പിയ്ക്ക് ലഭിച്ചത്. മാര്‍ച്ച് 12ന് ആയിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എസ് ബി ഐ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.
election commision releases new data on political parties electoral bond funds details