
ഇലക്ടറൽ ബോണ്ട് വിവാദം ബിജെപിയെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്ന് നരേന്ദ്ര മോദി. തമിഴ്നാട്ടിലെ തന്തി ടിവിക്കു നൽകിയ അഭിമുഖത്തിലാണ് മോദി ഇതു പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തൽ സർക്കാരിന് ഒരു തിരിച്ചടിയേയല്ല. എല്ലാ സംവിധാനവും എല്ലാം തികഞ്ഞതല്ല, ചില പോരായ്മകളൊക്കെ കാണും. ഇലക്ട്രൽ ബോണ്ട് വിവാദമുണ്ടാക്കി അതിനു മുകളിൽ കയറിയിരുന്ന് താണ്ഡവമാടുന്നവരും അതിൽ അഭിമാനിക്കുന്നവരും പശ്ചാത്തപിക്കേണ്ടി വരും. മോദി പറഞ്ഞു. “ഈ വിവാദം ഒരു തിരിച്ചടിയായി കാണാൻ ഞങ്ങൾ എന്താണ് ചെയ്തതെന്ന് എന്നോട് പറയൂ? വിവാദത്തിനു മുകളിൽ കയറിനിന്ന് നൃത്തം ചെയ്യുന്നവരും അതിൽ അഭിമാനിക്കുന്നവരും പശ്ചാത്തപിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,”
തൻ്റെ സർക്കാർ ഏർപ്പെടുത്തിയ ഇലക്ടറൽ ബോണ്ട് സമ്പ്രദായം മൂലമാണ് ഫണ്ടിൻ്റെ ഉറവിടങ്ങളും അതിൻ്റെ ഗുണം കിട്ടിയ പാർട്ടികളേയും മനസ്സിലാക്കാൻ സാധിച്ചത്. 2014 ന് മുമ്പ് ഇത്തരത്തിൽ ഫണ്ട് നൽകുന്നവരുടെ വിവരം അറിയാൻ എന്തെങ്കിലും മാർഗമുണ്ടായിരുന്നോ? അജ്ഞാത ഫണ്ടിംഗ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് മനസ്സിലാക്കി അതിനെതിരെ പ്രവർത്തിച്ച ഈ സർക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഒരു സംവിധാനവും പൂർണ്ണമല്ല. പോരായ്മകൾ ഉണ്ടാകാം, പക്ഷേ അത് മെച്ചപ്പെടുത്താൻ കഴിയും. മോദി പറഞ്ഞു.
ഇഡി , നികുതി വകുപ്പ്, സിബിഐ തുടങ്ങിയ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് കേസെടുപ്പിച്ച ശേഷം കമ്പനികളിൽ നിന്നും ആളുകളിൽ നിന്നും ബോണ്ട് വാങ്ങിക്കുകയാണ് ബിജെപി ചെയ്തത് എന്ന് പ്രതിപക്ഷം പറയുന്നു . ആ ആരോപണത്തെ സാധൂകരിക്കുന്ന വസ്തുതകളാണ് ഇലക്ട്രൽ ബോണ്ട് വിവരം പുറത്തുവിട്ടപ്പോൾ മനസ്സിലാക്കാനും സാധിച്ചത്.
താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണരുതെന്നും രാജ്യത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും തമിഴ്‌നാടിൻ്റെ വലിയ ശക്തിയാണെന്നും അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
electoral bond issue never a setback to Govt Says Modi