അര്‍ജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടു, നിര്‍ണായക വിവരം പങ്കുവെച്ച് ദൃക്‌സാക്ഷി

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ലഭിക്കുന്നത് നിര്‍ണായക ദൃക്‌സാക്ഷി മൊഴി. ലോറി ഷിരൂര്‍ കുന്നിനു സമീപം ദേശീയപാതയില്‍ നിന്നും പുഴയിലേക്ക് നിരങ്ങി വീഴുന്നത് കണ്ടെന്നാണ് സ്വദേശിയായ ദൃക്‌സാക്ഷി പറയുന്നത്. മാത്രമല്ല, കുന്നിടിഞ്ഞപ്പോള്‍ മുകളിലുണ്ടായിരുന്ന ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വീണുവെന്നും ഇത് ഗംഗാവാലി പുഴയില്‍ പതിച്ചെന്നുമാണ് നാഗേഷ് ഗൗഡ എന്നയാളുടെ വെളിപ്പെടുത്തല്‍.

സംഭവം നടക്കുമ്പോള്‍ താന്‍ ഷിരൂര്‍ കുന്നിന് എതിര്‍വശം പുഴയുടെ മറുകരയില്‍ ഇരിക്കുകയായിരുന്നുവെന്നും മരത്തടി നിറച്ച ലോറി പുഴയിലേക്ക് നിരങ്ങി വീണെന്നും ലക്ഷ്മണന്റെ ധാബ(ചായക്കട)യും മണ്ണിനൊപ്പം പുഴയിലേക്ക് പതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്നും നാഗേഷ് പറയുന്നു.

ഷിരൂര്‍ കുന്നിന് എതിര്‍വശത്തുള്ള ഗ്രാമവാസിയാണ് നാഗേഷ് ഗൗഡ.

More Stories from this section

family-dental
witywide