കര്‍ഷക പ്രതിഷേധം : സംസാരിച്ച് പരിഹാരം കാണണമെന്ന്കര്‍ഷക നേതാവ് രാകേഷ് ടികായിത്

ഹരിദ്വാര്‍: കര്‍ഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ അനിശ്ചിതത്വത്തിലായ ചര്‍ച്ചകള്‍ക്ക് ശേഷം, ചര്‍ച്ചയിലൂടെതന്നെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായിത് പറഞ്ഞു. കേന്ദ്രവുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘വനങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. ബീഹാര്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ വനപ്രദേശങ്ങളില്‍ ആദിവാസികള്‍ കാടിനെ ആരാധിക്കുന്നു. സൈന്യവും കര്‍ഷകരും മുഖാമുഖം നില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക പശ്ചാത്തലത്തലൂടെ വളര്‍ന്നുവന്നവര്‍ ഞങ്ങള്‍ക്ക് സൈന്യത്തിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും, കേന്ദ്രവുമായി തുടര്‍ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിഷേധിച്ച മറ്റൊരു കര്‍ഷകന്‍ ഖനൗരി അതിര്‍ത്തിയില്‍ മരിച്ചുവെന്നും ഡല്‍ഹി ചലോ ആഹ്വാനത്തിന് കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിനിടെ മരണസംഖ്യ 4 ആയി ഉയര്‍ന്നതായി കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദേര്‍ പറഞ്ഞു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മന്ത്രിമാരുടെ സമിതി രൂപീകരിച്ചതായും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തുന്നതായും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച അറിയിച്ചു. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത എല്ലാ കാര്യങ്ങളുടെയും ഒരു പട്ടിക തനിക്ക് നല്‍കാന്‍ കഴിയുമെന്നും അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നത് മുതല്‍ ചെറിയ ചിലവുകളില്‍ സഹായിക്കുന്നതുവരെ, പ്രധാനമന്ത്രി മോദി കര്‍ഷകരുടെ ക്ഷേമത്തിനായി ഓരോ ചുവടും എടുത്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide