
കൊൽക്കത്ത: ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രക്ഷുബ്ധതയും അക്രമവും തുടരുന്നതിനിടെ ബംഗാളിലേക്ക് കടക്കാൻ ശ്രമിച്ച 600 പേരെ അതിർത്തിയിൽ തടഞ്ഞു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്) ആണ് ഇവരെ തടഞ്ഞത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്തതു മുതൽ ബംഗാൾ-ബംഗ്ലാദേശ് അതിർത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരം ഏറ്റെടുക്കുന്നതിൻ്റെ തലേന്ന് ബുധനാഴ്ച ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സംഘത്തിലെ നിരവധി പേർ, തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരോട് അനുമതിക്കായി അഭ്യർത്ഥിച്ചത്.
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ദക്ഷിണ ബെരുബാരി ഗ്രാമത്തിൽ വച്ചാണ് സംഘം അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“അവർ ആക്രമിക്കപ്പെടുമെന്ന് ഭയപ്പെടുന്നുവെന്നും തങ്ങളുടെ ജീവനെ കുറിച്ച് പേടിയുണ്ടെന്നും പറഞ്ഞുകൊണ്ട് ഞങ്ങളോട് അഭ്യർത്ഥിക്കുകയും രാജ്യത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ രീതിയിൽ അവരെ പ്രവേശിക്കാൻ അനുവദിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ചു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘത്തിലെ ചിലർ പിരിഞ്ഞുപോയപ്പോൾ, ഒടുവിൽ തങ്ങളെ കടത്തിവിടുമെന്ന് പ്രതീക്ഷിച്ച് പലരും ബുധനാഴ്ച വൈകുന്നേരവും അതിർത്തി പോയിൻ്റിൽ തുടർന്നു,