രാഹുല്‍ ഗാന്ധിയുടെ പ്രായത്തേക്കാള്‍ കുറച്ച് സീറ്റുകളേ കിട്ടൂ; കോണ്‍ഗ്രസിനെതിരെ മോദി

ഹൂഗ്ലി : പശ്ചിമ ബംഗാളില്‍ വിവിധ തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചുകൊണ്ട് കോണ്‍ഗ്രസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 53 കാരനായ രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ, രാജ്യത്ത് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ‘ഷെഹ്സാദ’ (രാജകുമാരന്‍)യുടെ പ്രായത്തേക്കാള്‍ കുറച്ച് സീറ്റുകളേ കോണ്‍ഗ്രസിന് ലഭിക്കുവെന്ന് മോദി പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെ സൂചിപ്പിക്കാന്‍ മുമ്പും മോദി ‘ഷെഹ്സാദ’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.

മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, ടിഎംസി നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്ന സന്ദേശ്ഖാലിയിലെ സ്ത്രീകളെ പാര്‍ട്ടി ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ, ടിഎംസി ഭരണത്തിന് കീഴില്‍ ഹിന്ദുക്കള്‍ സംസ്ഥാനത്ത് രണ്ടാംതരം പൗരന്മാരായി മാറിയെന്നും മോദി ആരോപിച്ചു, ‘മോദി ഉള്ളിടത്തോളം ആര്‍ക്കും സിഎഎ റദ്ദാക്കാന്‍ കഴിയില്ലെന്നും’ അദ്ദേഹം പ്രസംഗത്തിനിടെ വ്യക്തമാക്കി.

More Stories from this section

family-dental
witywide