
പാക്കിസ്ഥാനിൽ വീണ്ടും തീവ്രവാദി ആക്രമണം. ഇക്കുറി വടക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലാണ് തീവ്രവാദ ആക്രമണമുണ്ടായത്. ചാവേർ വാഹന ബോംബ് ആക്രമണമായിരുന്നു നടത്തിയത്. ആക്രമണത്തിൽ 5 ചൈനീസ് എഞ്ചിനിയർമാരും അവരുടെ പാക് ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസു ക്യാമ്പിലേക്ക് പോകുകയായിരുന്ന ചൈനീസ് എഞ്ചിനീയര്‍മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇവരുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ചാവേർ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ബോംബ് ഘടിപ്പിച്ച വാഹനം ചൈനീസ് പൗരന്മാർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചു. പൊട്ടിത്തെറിച്ച വാഹനം പർവതപ്രദേശമായ കാരക്കോറം ഹൈവേയിലെ ആഴത്തിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. അഞ്ച് ചൈനീസ് എഞ്ചിനിയർമാരും അവരുടെ പാക് ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സ്ഥലത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹിദ് ഖാൻ അറിയിച്ചു.
അതേസമയം സംഭവത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ചൈന. തീവ്രവാദ ആക്രമണത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.
five Chinese engineers killed in suicide attack in Pakistan