മിന്നല്‍ പ്രളയവും തണുത്ത ലാവാ പ്രവാഹവും, ഇന്തോനേഷ്യയ്ക്ക് ഇരട്ട ഭീഷണി: 50 ലധികം മരണം, 27 പേരെ കാണാതായി

വെള്ളപ്പൊക്കത്തിലും, പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്നുള്ള തണുത്ത ലാവ പ്രവാഹത്തിലും ഇന്ത്യോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 27 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി ചൊവ്വാഴ്ച അറിയിച്ചു. 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലായിരത്തോളം പേരെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

വെള്ളപ്പൊക്കവും തണുത്ത ലാവ പ്രവാഹവും ഉയര്‍ന്ന അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതോടെ വ്യോമമാര്‍ഗവും അടിയന്തര പാലങ്ങളും ഉപയോഗിച്ചാണ് സഹായവും രക്ഷാപ്രവര്‍ത്തനവും നടത്തുന്നത്.

കനത്ത മഴ എത്തിയതിനെത്തുടര്‍ന്ന് സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതമായ മരാപ്പി പര്‍വതത്തില്‍ നിന്നും ചാരവും വലിയ പാറകളും ഒഴുകിയത്തെുകയയായിരുന്നു. ഇത് ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്. മഴക്കാലത്ത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ഇന്തോനേഷ്യയില്‍ പ്രകൃതി ദുരന്തങ്ങള്‍ ജന ജീവിതം ദുസ്സഹമാക്കാറുണ്ട്.

More Stories from this section

family-dental
witywide