കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു, ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ്.

ഇന്നലെ രാത്രി രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം – ചെന്നൈ മെയില്‍ ഇടിച്ച് 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനയുടെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തില്‍ ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

മലമ്പുഴ – കഞ്ചിക്കോട് റോഡില്‍ അഗസ്റ്റിന്‍ ടെക്സ്റ്റൈല്‍സ് കമ്പനിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്. പിടിയാനയുടെ തലയ്ക്കും പിന്‍ഭാഗത്തും ഗുരുതര പരിക്കേറ്റിരുന്നു. അപകടസമയത്ത് ട്രാക്കിന് സമീപം നിരവധി ആനകളുണ്ടായിരുന്നു. ഇടിയേറ്റ ആന റെയില്‍വേ ട്രാക്കിനു സമീപമുള്ള കുഴിയിലേക്കാണ് വീണത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി.

More Stories from this section

family-dental
witywide