നാലു വര്‍ഷം മുമ്പ് ദാവൂദിന്റെ വക്കീല്‍ എന്നോട് അത് ആവശ്യപ്പെട്ടു…

മുംബൈ: ഇക്കഴിഞ്ഞ ദിവസമാണ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പൂര്‍വ്വിക സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റുപോയത്. എന്നാല്‍ അതുമുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഒരാളായിരുന്നു അഭിഭാഷകന്‍ അജയ് ശ്രീവാസ്തവ. വെറും 15,000 രൂപ കരുതല്‍ വിലയുള്ള ഏറ്റവും ചെറിയ ഭൂമി ഡല്‍ഹി സ്വദേശിയായ അജയ് ശ്രീവാസ്തവ 2 കോടി രൂപയ്ക്കാണ് വാങ്ങിയത്.

ആദ്യമായല്ല ദാവൂദിന്റെ സ്വത്തുക്കള്‍ ഈ അഭിഭാഷകന്‍ വാങ്ങുന്നത്. മുമ്പ് 2001 ല്‍ ആദ്യമായി ദാവൂദിന്റെ സ്വത്തുക്കള്‍ ലേലം ചെയ്തപ്പോള്‍ ആരും അത് വാങ്ങാന്‍ എത്തിയിരുന്നില്ല. ദാവൂദിന്റെ സ്വത്തുക്കള്‍ വാങ്ങുന്നതിന് എല്ലാവരും ഭയപ്പെട്ടിരുന്നു. അപ്പോഴാണ് അജയ് ശ്രീവാസ്ത മുന്നോട്ടു വരുന്നതും സ്വത്തുക്കള്‍ വാങ്ങുന്നതും.

ചുറ്റുമുള്ള സ്ഥലമെല്ലാം ഞാന്‍ വാങ്ങി. ഈ ചെറിയ ഭൂമി മാത്രമാണ് അവശേഷിക്കുന്നത്, അതിനാല്‍ മറ്റാരും ചെയ്യാത്ത വിധത്തില്‍ എനിക്ക് ലേലം ചെയ്യേണ്ടിവന്നുവെന്ന് ശ്രീവാസ്തവ പറയുന്നു.

കറാച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന അധോലോക നായകന്റെ രണ്ട് സ്വത്തുക്കള്‍ ലേലത്തില്‍ വാങ്ങിയെങ്കിലും അവ കൈവശം വയ്ക്കാന്‍ ഇപ്പോഴും നിയമ പോരാട്ടത്തിലാണ് ഈ വക്കീല്‍.

‘ഒരു തീവ്രവാദിക്കെതിരെ ഞാന്‍ മുന്നോട്ട് വരണമെന്ന് എനിക്ക് തോന്നി, താമസിയാതെ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരാന്‍ തുടങ്ങിയെന്ന് ആദ്യത്തെ ലേലത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിച്ചു. അതേസമയം, അന്ന് വസ്തു വാങ്ങിയതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്നും 11 വര്‍ഷത്തേക്ക് ഇസഡ്പ്ലസ് സുരക്ഷ ലഭിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

മൂന്ന്-നാലു വര്‍ഷം മുമ്പ്, ദാവൂദിന്റെ കുടുംബം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഖേന എന്നെ ബന്ധപ്പെട്ടു, ‘നീ ഈ സ്വത്ത് എനിക്ക് വിറ്റ് എത്ര പണം വേണമെന്ന് എന്നോട് പറയണം’ എന്ന് പറഞ്ഞു. പക്ഷേ പണം സമ്പാദിക്കുകയല്ല എന്റെ ലക്ഷ്യം, അതുകൊണ്ട് ഞാന്‍ നിരസിച്ചു,’ അദ്ദേഹം പറഞ്ഞു.

ദാവൂദ് ജനിച്ച പൂര്‍വ്വിക ബംഗ്ലാവ് 2020-ല്‍ വാങ്ങിയ ശ്രീവാസ്തവ, മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ഒരു ഹിന്ദു സ്‌കൂള്‍ നിര്‍മ്മിക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് സനാതന്‍ ധര്‍മ്മ പാഠശാല ട്രസ്റ്റ് സ്ഥാപിച്ചതായും പറഞ്ഞു.

കഴിഞ്ഞദിവസം വാങ്ങിയ സ്ഥലം അതേ ബംഗ്ലാവിനടുത്താണ്. അതിനു ചുറ്റുമുള്ള സ്ഥലമെല്ലാം അദ്ദേഹം ഇതിനോടകം വാങ്ങിയിരുന്നു.

More Stories from this section

family-dental
witywide