
ടെല്‍ അവീവ്: ഇസ്രായേല്‍ സൈന്യവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഗാസയില്‍ താമസിക്കുന്ന ഫലസ്തീന്‍ പൗരന്മാര്‍ ഹമാസിനെ പരിഹസിക്കുകയും തീവ്രവാദ ഗ്രൂപ്പിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇസ്രായേല്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി ഇസ്രായേല്‍ പ്രതിരോധ സേന ഞായറാഴ്ച പുറത്തുവിട്ട ഓഡിയോ റെക്കോര്‍ഡിംഗില്‍ പറയുന്നു.
ഹ്യൂമന്‍ ഇന്റലിജന്‍സില്‍ വൈദഗ്ധ്യമുള്ള യൂണിറ്റ് 504-ലെ അറബ് സംസാരിക്കുന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു ഫലസ്തീനികള്‍ ഗാസയിലുള്ള വിശ്വാസം നഷ്ടപ്പെട്ട അവര്‍ ഹമാസിന്റെ നാശമാണ് പ്രതീക്ഷിക്കുന്നതെന്ന തരത്തിലാണ് പുറത്തുവരുന്ന ശബ്ദസന്ദേശങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയയിലൂടെയും സ്ട്രിപ്പില്‍ പതിച്ച ലഘുലേഖകളിലൂടെയും, ബന്ദികളാക്കിയ 136 പേരെക്കുറിച്ചോ ഹമാസ് നേതാക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാല്‍ സൈന്യത്തെ വിളിക്കാന്‍ ഐഡിഎഫ് ഗാസക്കാരെ പ്രോത്സാഹിപ്പിച്ചു.
ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 400,000 ഡോളര്‍ പാരിതോഷികം ഇസ്രായേല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍, ഫലസ്തീനികള്‍ ഹമാസിനോട് ദേഷ്യം പ്രകടിപ്പിക്കാനും ഇസ്രായേലികളെ അവരുടെ ആക്രമണം തുടരാന്‍ പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്യുന്നതായാണ് വിവരം.
ഹമാസ് നേതാക്കളെ അള്ളാഹു ശപിക്കുമെന്ന് പറഞ്ഞ ഒരു ഫലസ്തീന്‍കാരന്‍ അവരെ ‘നായ്ക്കള്‍’ എന്ന് വിളിച്ചു.
‘ഹമാസിന്റെ ആളുകള്‍ പലസ്തീനിന് പുറത്ത് വിദേശത്താണ്, അവര്‍ ഞങ്ങളെ നശിപ്പിച്ചു, അവര്‍ ഞങ്ങളെ 100 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി…’ എന്ന ദുഖമാണ് ഗാസയിലെ പലരും പങ്കുവയ്ക്കുന്നത്.










