
അഹമ്മദാബാദ്: രാജ്‌കോട്ടിലെ നാനാ മൗവ റോഡിലെ അംബിക ടൗൺഷിപ്പിലെ ശാന്തിവൻ നിവാസിലെ താമസക്കാർ ചൊവ്വാഴ്ച രാവിലെ ഉണർന്നത് ഭർത്താവ് ക്രൂരമായി കൊലചെയ്യപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ കണ്ടാണ്. സോളാപുര്‍ സ്വദേശിയും ഗുജറാത്തിലെ രാജ്‌കോട്ടില്‍ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളും ഗുരുപ ജിരോളി വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിലെ മറ്റുതാമസക്കാരോട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഭാര്യയെ താന്‍ കൊന്നതാണെന്ന കുറ്റസമ്മതവും വീഡിയോയിലുണ്ടായിരുന്നു. ഇതിനുപിന്നാലെ ഗുരുപ ജിരോളി തന്നെ പോലീസിനെ വിളിച്ച് കുറ്റസമ്മതവും നടത്തി.
രാവിലെ 5.30നാണ് ഇയാൾ പൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. ദമ്പതികൾക്ക് 17 ഉം 10ഉം വയസുള്ള മക്കളുണ്ട്. തന്റെ കൂട്ടുകാരനുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പ്രതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്താല്‍ കൈയില്‍ വിലങ്ങണിയിക്കരുതെന്നും സ്ഥിരം കുറ്റവാളികളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്നും ഇയാള്‍ അഭ്യര്‍ഥിച്ചിരുന്നു.
തന്റെ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ല. അയാൾക്കൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പത്താംക്ലാസില്‍ പഠിക്കുന്ന മകളുടെ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ വീട്ടില്‍നിന്ന് പോകരുതെന്നും താന്‍ ഭാര്യയോട് അപേക്ഷിച്ചു. എന്നാല്‍, അവർ വിസമ്മതിക്കുകയായിരുന്നു എന്നും പ്രതി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.