
വാഷിങ്ടൺ: കെന്റക്കിയിലെ ഒരു ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് ശേഷം ഉറക്കമുണർന്നപ്പോഴാണ് തന്റെ രണ്ടു കൈകാലുകളും മുറിച്ചുമാറ്റിയ വിവരം ലുസീൻഡ മള്ളിൻസ് അറിഞ്ഞത്. കിഡ്നിയിൽ കല്ല് വന്നതിനെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിയതാണ് ലുസീൻഡ. എന്നാൽ ഇൻഫെക്ഷൻ വിചാരിച്ചതിനെക്കാൾ കൂടുതൽ ശരീരത്തിൽ പടർന്നിരുന്നു. അങ്ങനെ ലുസീൻഡയുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. അധികം താമസിയാതെ തന്റെ കൈകലും മുറിച്ചു മാറ്റും എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ലുസീൻഡ.
”എനിക്ക് എന്റെ ഇരു കാലുകളും നഷ്ടപ്പെട്ടു. കൈകളും ഉടൻ നഷ്ടപ്പെടും. എങ്കിൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു,”ലൂസിൻഡ പറഞ്ഞു.
ജീവിച്ചിരിക്കുന്നതിൽ അതിയായ സന്തോഷം കണ്ടെത്തുന്ന ഈ 41 കാരി ഇപ്പോൾ കൂടുതൽ സമയവും ഭർത്താവിനും കുഞ്ഞുമക്കൾക്കൊപ്പവുമാണ് ചെലവഴിക്കുന്നത്. ലൂസിൻഡയെ സഹായിക്കാനായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ധനസമാഹരണം തുടങ്ങിയിരുന്നു.
“ജീവിച്ചിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്ക് എന്റെ കുട്ടികളെ കാണാൻ കഴിയും, എനിക്ക് എന്റെ കുടുംബത്തെ കാണാൻ കഴിയും, എനിക്ക് എന്റെ ഭർത്താവിനോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും,” ലുസീൻഡ കൂട്ടിച്ചേർത്തു.