റഷ്യയില്‍ 22 പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി, തിരച്ചില്‍

ന്യൂഡല്‍ഹി: റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെട 22 പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് സംഭവം. കാണാതായ ഹെലികോപ്ടറിനായി രക്ഷാസംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റര്‍ കാണാതായതിനു സമീപമുള്ള നദീതടത്തില്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍.

റഷ്യയില്‍ ഗതാഗതത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സോവിയറ്റ് രൂപകല്പന ചെയ്ത സൈനിക ഹെലികോപ്റ്റര്‍ എംഐ-8 ആണ് കാണാതായിരിക്കുന്നത്. വന പ്രദേശവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളുമുള്ള പെനിന്‍സുലയിലെ വച്ച്കസെറ്റ്‌സ് അഗ്‌നിപര്‍വ്വതത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ കാണാതായിരിക്കുന്നത്.

പറന്നുയര്‍ന്ന ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്നും ജീവനക്കാര്‍ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും എമര്‍ജന്‍സി സര്‍വീസിലെ ഒരു സ്രോതസ്സ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, വിമാനത്താവളത്ത പ്രദേശത്ത് ദൃശ്യപരത കുറവായിരുന്നെന്നും പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

2021 ഓഗസ്റ്റില്‍, 13 വിനോദസഞ്ചാരികളുള്‍പ്പെടെ 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റര്‍ കംചത്കയിലെ തടാകത്തില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചിരുന്നു. അതേ വര്‍ഷം ജൂലൈയില്‍, 22 യാത്രക്കാരും 6 ജീവനക്കാരുമായി പെനിന്‍സുലയില്‍ ഇറങ്ങാനെത്തിയ ഒരു വിമാനം തകര്‍ന്ന് എല്ലാവരും കൊല്ലപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide