ശക്തമായ കാറ്റ്, പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൂനെ: ശനിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

പൂനെയിലെ പൗദ് മേഖലയിലാണ് സംഭവം. മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ ആനന്ദിന് ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലെ യാത്രക്കാരായ ദീര്‍ ഭാട്യ, അമര്‍ദീപ് സിങ്, എസ്.പി. റാം എന്നിവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും പൊലീസ് അറിയിച്ചു.

“ഹെലികോപ്റ്ററിൻ്റെ ക്യാപ്റ്റനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു, മറ്റ് മൂന്നുപേരുടെ ആരോഗ്യനിലയ്ക്ക് കുഴപ്പമില്ല. ഹെലികോപ്റ്റർ ഗ്ലോബൽ വെക്ട്ര കമ്പനിയുടേതാണ്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല,” ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

മുംബൈയിലെ ജുഹുവില്‍നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എ.ഡബ്ല്യു. 139 മോഡല്‍ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

More Stories from this section

family-dental
witywide