
വാഷിംഗ്ടണ്‍: പൗരത്വ അപേക്ഷകളില്‍ അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ പൗരന്മാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് ഉറപ്പുവരുത്തുന്നതിനാണ് പൗരത്വം നല്‍കുന്ന നടപടികള്‍ ഇമിഗ്രേഷന്‍ വകുപ്പ് വേഗത്തിലാക്കിയത്. ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പൗരത്വ അഭ്യര്‍ത്ഥനകളില്‍ തീരുമാനമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാമ്പത്തിക വര്‍ഷം, പൗരത്വ അപേക്ഷകളില്‍ നടപടി കൈക്കൊള്ളേണ്ട സമയം മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു. 2021 ൽ ഒരു വര്‍ഷം വരെ സമയം എുത്തിരുന്ന പൗരത്വ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇപ്പോള്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമേ സമയമെടുക്കുന്നുള്ളൂ.
2020 ലെ തിരഞ്ഞെടുപ്പ് മുതല്‍, ഏകദേശം 4 ദശലക്ഷം കുടിയേറ്റക്കാരാണ് യുഎസ് പൗരത്വം നേടിയിട്ടുള്ളത്. കൂടാതെ സ്വാഭാവിക വോട്ടര്‍മാര്‍ ഇപ്പോള്‍ യുഎസിലെ വോട്ടര്‍മാരുടെ ഏകദേശം 10% ആയി ഉയര്‍ന്നിട്ടുമുണ്ട്.
തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിലെയും കാലിഫോര്‍ണിയയിലെയും 97% പൗരന്മാരും ഈ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്തിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ പ്രതികരിച്ചവരില്‍, 54% പേര്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. 38% പേര്‍ മാത്രമാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നതെന്നാണ് സർവേ പറയുന്നത്.