ബ്രിട്ടീഷ് തിരഞ്ഞെടുപ്പ്: ഋഷി സുനകിന്റെ പാർട്ടിക്ക് ചരിത്രപരമായ തോൽവി; ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയർ സ്റ്റാർമർ അടുത്ത പ്രധാനമന്ത്രിയെന്ന് എക്സിറ്റ് പോളുകൾ

ലണ്ടൻ: ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രി ആകും. അതേസമയം ഋഷി സുനക്കിൻ്റെ കൺസർവേറ്റീവ് പാർട്ടിക്ക് ചരിത്രപരമായ തോൽവി നേരിടേണ്ടി വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു (ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 2.30) വോട്ടെടുപ്പ്. ഇന്ന്(വെള്ളിയാഴ്ച) രാവിലെയോടെ ആദ്യഫലസൂചനകൾ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.

650 സീറ്റുകളുള്ള പാർലമെൻ്റിൽ ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്നും കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിലുള്ള 14 വർഷത്തെ സർക്കാരിന് അന്ത്യം കുറിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും അഭിപ്രായസർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

2016 മുതലുള്ള വിവിധ കാലയളവിൽ അഞ്ച് വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ ഭരണം, യുകെയിയെ ജനങ്ങളുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും മറ്റ് പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്തതിന്റെ ഫലമായി, പാർലമെൻ്റ് പിരിച്ചുവിട്ടപ്പോൾ 346 സീറ്റുകളിൽ നിന്ന് 131 സീറ്റുകൾ മാത്രമാണ് സുനക്കിൻ്റെ പാർട്ടിക്ക് ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടത്. കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) 14 വർഷത്തെ ഭരണത്തോടുള്ള എതിർവികാരം ഋഷി സുനകിന്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തൽ.

യുകെയില്‍ ആകെ 650 മണ്ഡലങ്ങളുണ്ട്, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഹൗസ് ഓഫ് കോമണ്‍സിന്റെ എംപിയായി നിയമിക്കും. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു പിന്നാലെ, യുകെയിലെ രാജാവ് (ഇപ്പോള്‍ ചാള്‍സ് മൂന്നാമന്‍), ഭൂരിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം. 650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട കേവലഭൂരിപക്ഷം. കൺസർവേറ്റീവ് പാർട്ടിക്കാരെ അഞ്ചുവർഷംകൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടൻ പുതിയ അധ്യായം കുറിക്കുമെന്നും കാംഡെനിൽ വോട്ടുചെയ്തശേഷം കെയ്ർ സ്റ്റാർമർ പറഞ്ഞിരുന്നു. ജനങ്ങളുടെ നികുതിഭാരംകൂട്ടുന്ന ലിബറലുകൾ അധികാരത്തിലെത്താതിരിക്കാൻ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടുചെയ്യൂ എന്നാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഋഷി സുനക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

More Stories from this section

family-dental
witywide