‘റെയ്സി മരിച്ചാല്‍, ലോകം ഇപ്പോള്‍ സുരക്ഷിതമായ സ്ഥലമാണ്’: യു.എസ് സെനറ്റര്‍

വാഷിംഗ്ടണ്‍: ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ കാണാതായ ഹെലികോപ്ടറില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയനും ഉണ്ടായിരുന്നുവെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പറയുന്നു. കനത്ത മൂടല്‍മഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, ഹെലികോപ്റ്റര്‍ ഇപ്പോഴും കാണാനില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ലമെന്റ് അംഗമായ റിക്ക് സ്‌കോട്ട് ഇറാനിയന്‍ പ്രസിഡന്റിന്റെ തകര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

‘അദ്ദേഹത്തെ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല, ആരും അദ്ദേഹത്തെ മിസ് ചെയ്യില്ല,’ സ്‌കോട്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ റെയ്സിയെക്കുറിച്ച് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘അദ്ദേഹം പോയിക്കഴിഞ്ഞാല്‍, കൊലയാളി സ്വേച്ഛാധിപതികളില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ തിരിച്ചുപിടിക്കാന്‍ ഇറാനിയന്‍ ജനതയ്ക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിലൂടെ റിക്ക് കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലെ നിരവധി യുഎസ് സഖ്യകക്ഷികള്‍ ഉള്‍പ്പെടെ നിരവധി വിദേശ ഉദ്യോഗസ്ഥരും രാജ്യങ്ങളും റൈസിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എത്തിയത്.

More Stories from this section

family-dental
witywide