
വാഷിങ്ടൺ: വൈസ് പ്രസിഡന്റ് ആകാനല്ല താൻ മത്സരിക്കുന്നതെന്നും ജയമാണ് ലക്ഷ്യമെന്നും റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി. ഇന്ത്യൻ-അമേരിക്കൻ വംശജയായ നിക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏക വനിതകൂടിയാണ്.
നവംബർ 5 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തങ്ങളുടെ നോമിനികളെ തിരഞ്ഞെടുക്കുന്ന നീണ്ട പ്രക്രിയയുടെ തുടക്കം ഔപചാരികമായി ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഹേലിയുടെ പരാമർശം.
ചില വോട്ടർമാർ പ്രസിഡന്റിനെക്കാൾ വൈസ് പ്രസിഡന്റായി തന്നെ തിരഞ്ഞെടുക്കുമെന്ന് പറയുന്നതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിക്കി ഹേലി. “ഞാൻ ഒരു നിമിഷം പോലും കളിച്ചു കളഞ്ഞിട്ടില്ല. ഇനി തുടങ്ങാനും പോകുന്നില്ല.”
“എനിക്ക് വൈസ് പ്രസിഡന്റാകാൻ താൽപ്പര്യമില്ല. ഞാൻ പ്രസിഡന്റാകാനാണ് മത്സരിക്കുന്നത്. ഞാൻ വിജയിക്കാനാണ് മത്സരിക്കുന്നത്, ഞങ്ങൾ വിജയിക്കും,” മുൻ സൗത്ത് കരോലിന ഗവർണർ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.