
പാക്കിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീക്-ഇ-ഇൻസാഫിന്റെ (പിടിഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ട്. പാർട്ടി 150 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയിച്ചതായും പഞ്ചാബിലും കെപികെയിലും സർക്കാർ രൂപീകരിക്കാനുള്ള സാഹചര്യത്തിലാണെന്നും പിടിഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ ഖാൻ അവകാശപ്പെട്ടിട്ടുണ്ട്.
രാജ്യവ്യാപകമായ അക്രമങ്ങൾക്കും മൊബൈൽ നെറ്റ് വർക്ക് ഷട്ട്ഡൗണിനും ഇടയിലായിരുന്നു വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ഇന്നലെ വോട്ടെണ്ണല്‍ വളരെ വൈകി ആരംഭിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് വഴിവച്ചിരുന്നു.ഫലപ്രഖ്യാപനത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ പരാതിപ്പെടുകയും തിരഞ്ഞെടുപ്പ് അധികാരിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെയാണ് ആദ്യ ഔദ്യോഗിക ഫലം പുറത്തുവന്നത്. നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലിം ലീഗിന്റെ പ്രധാനശക്തി കേന്ദ്രമായ പഞ്ചാബ് പ്രവിശ്യയിൽ പി ടി ഐ പിന്തുണയുള്ള സ്ഥാനാർഥികൾ മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒപ്പം ഖൈബർ പക്തൂൺക്വ (കെപികെ) മേഖലയിലും പിടിഐക്കാണ് മുന്നേറ്റം. പി ടി ഐ നേതാവായ ഇമ്രാൻ ഖാനും പാർട്ടിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിലെ നേതാക്കൾ സ്വതന്ത്രരായാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് വരുത്താനുള്ള നീക്കമാണ് ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇന്നു രാവിലെയോടെ ഫലങ്ങൾ പുറത്തുവരുമെന്നുംനിലവിലെ രാജ്യത്ത് മൊബൈൽ നെറ്റ് വർക്ക് സൗകര്യം പുനഃസ്ഥാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്പെഷ്യൽ സെക്രട്ടറി സഫർ ഇക്ബാൽ അറിയിച്ചിരുന്നു.
Imran Khan’s PTI party leads in Pak Election