ഒട്ടേറെ പ്രവാസി ഇന്ത്യക്കാരോട് വിശദീകരണം തേടി ആദായ നികുതി വകുപ്പ്

നാട്ടിൽ നടത്തിയ വലിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദായനികുതി വകുപ്പ് ഒട്ടേറെ പ്രവാസി ഇന്ത്യക്കാരോട് വിശദീകരണം തേടിയതിൽ ആശങ്ക. വീടു വച്ചവർക്കും വീട് വാങ്ങിയവർക്കും , വിറ്റവർക്കും നോട്ടിസ് വന്നു.

കേന്ദ്രസർക്കാർ പ്രവാസികളെ നികുതി പരിധിയിൽ ഉൾപ്പെടുത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തരം നീക്കം. . ഒരു സാമ്പത്തിക വർഷം 182 ദിവസത്തിൽ കൂടുതൽ ദിവസം ഒരാൾ ഇന്ത്യയിൽ നിന്നാൽ അയാളെ പ്രവാസിയായി പരിഗണിക്കില്ല. ഇനി ഇന്ത്യയിൽ 15 ലക്ഷമോ അതിലധികമോ ഇന്ത്യയിൽ വരുമാനമുള്ള പ്രവാസി 120 ദിവസത്തിൽ കുറവ് ഇന്ത്യയിൽ നിന്നാൽ മാത്രമേ പ്രവാസിയായി പരിഗണിക്കൂ. ഇന്ത്യയിലെ സാധാരണ ആളുകൾക്ക് കിട്ടുന്ന പല നികുതി ഇളവുകളും പ്രവാസികൾക്ക് ബാധകമല്ല . പ്രവാസി ഇന്ത്യക്കാരോട് മാന്യമായ സമീപനം സർക്കരിന്റെ പക്ഷത്ത് നിന്ന് ഉണ്ടാകണമെന്ന് ഭാരതീയ പ്രവാസി ഫൌണ്ടേഷൻ പ്ര സിഡൻ്റ് തോമസ്കോയാട്ട് ആവശ്യപ്പെട്ട്. ഇന്ത്യയിൽ നിന്ന് ഒരു മൂലധനമോ വിഭവങ്ങളെ കൊണ്ടു വന്നിട്ടല്ല പ്രവാസികൾ വ്യാവസായം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത്. മറ്റൊരു രാജ്യത്തെ ആശ്രമയിച്ചും അവിടെ മറുനാട്ടകരാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളും അനുഭവിച്ചുമാണ് ഇന്ത്യക്കാർ ജീവിക്കുന്നത്, അങ്ങനെയുള്ളവരെ ചൂഷണം ചെയ്യാൻ സർക്കാരുകൾ ശ്രമിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Income tax sends notice to NRIs

More Stories from this section

family-dental
witywide