‘ക്ലാര പോയി’; നടി സുമലത ബിജെപിയിലേക്ക്; കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

മൈസൂരു: എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് മാണ്ഡ്യയിലെ സ്വതന്ത്ര എംപി എ സുമലത വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപനം. സുമലത ബിജെപിക്ക് തന്റെ പിന്തുണ അറിയിച്ചു. ഏപ്രിൽ 5നോ 6നോ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും.

ബുധനാഴ്ച മാണ്ഡ്യയിലെ കാളികാംബ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ നൂറുകണക്കിന് അനുയായികളുടെ സാന്നിധ്യത്തിലാണ് സുമലത തൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

മകൻ അഭിഷേക് അംബരീഷിനും നടൻ ദർശനുമൊപ്പമെത്തിയ സുമലത ബിജെപിയിൽ ചേരുന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് കാളികാംബ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും പൂജ നടത്തുകയും ചെയ്തു.

“ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ നമ്മള്‍ കാണുന്നതാണ്. നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിനൊപ്പം എനിക്ക് നില്‍ക്കണം. എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം.” സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഇല്ലാത്ത അഴിമതിക്കാരന്‍ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു.

മാണ്ഡ്യ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു . നിര്‍ഭാഗ്യവശാല്‍ മണ്ഡലം ജെഡിഎസ് മത്സരിക്കാനെടുത്തു. ഇനി ഒരിക്കലും ഭര്‍ത്താവ് അംബരീഷിന്റെ മണ്ണായ മാണ്ഡ്യയ വിട്ടുപോകില്ലെന്നും സുമലത വ്യക്തമാക്കി. ഇത്തവണ ജെഡിഎസ് സ്ഥാനാര്‍ഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നല്‍കും. അവിടെ പ്രചാരണത്തിനിറങ്ങും. 2023 മുതല്‍ ബിജെപിയുമായി സഹകരിച്ചിരുന്നെങ്കിലും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറിയെന്നും സുമലത പറഞ്ഞു.

More Stories from this section

family-dental
witywide