പന്നൂൻ വധ ഗൂഢാലോചന; ഇന്ത്യ നടത്തിയ അന്വേഷണത്തിൻ്റെ ഫലം കാത്തിരിക്കുന്നുവെന്ന് അമേരിക്ക

ന്യൂഡൽഹി: ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഖ് ഖാലിസ്ഥാൻ വാദി ഗുർപത്വന്ദ് സിങ് പന്നൂനെ കൊലപ്പെടുത്താൻ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർ ഇടപെടൽ നടത്തിയതിനെ കുറിച്ച് ഇന്ത്യ നടത്തിയ പൂർണ്ണമായ അന്വേഷണത്തിൻ്റെ ഫലങ്ങൾ അറിയാൻ കാത്തിരിക്കുന്നുവെന്ന് അമേരിക്ക .

ഗൂഢാലോചനയ്ക്ക് പിന്നിൽ ചില ശരിയല്ലാത്ത ഏജൻ്റുമാരാണെന്ന് ഇന്ത്യ യുഎസിനെ അറിയിച്ചുവെന്ന ബ്ലൂംബെർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം പറഞ്ഞത്.

ഈ വിഷയത്തിൽ സമ്പൂർണ്ണമായ അന്വേഷണം ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ സർക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആ അന്വേഷണത്തിൻ്റെ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അതിനാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഞാൻ നിങ്ങളോട് പങ്കു വയ്ക്കുന്നില്ല എന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ നിരോധിത ഭീകര സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസിൻ്റെ നേതാവായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഒരു വാടകക്കൊലയാളിയെ നിയമിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യ ഉന്നതതല അന്വേഷണത്തിന് രൂപം നൽകിയിരുന്നു.

അതിനു തൊട്ടുപിന്നാലെ, നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ പൗരൻ പന്നൂനെ കൊല്ലാൻ ഒരു വാടകക്കൊലയാളിയെ നിയമിച്ചതായി പറയുന്ന ഒരു കുറ്റപത്രം യുഎസ് പുറത്തുവിട്ടു.

അതിൽ പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനെ പരാമർശിച്ചിരുന്നു. അയാളുടെ നിർദ്ദേശപ്രകാരം നിഖിൽ ഗുപ്ത വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു. നിഖിൽ ഗുപ്ത ഏർപ്പെടുത്തിയ വാടകക്കൊലയാളി ഒരു യുഎസ് രഹസ്യാന്വേഷണ ഏജൻ്റായിരുന്നു.

മറ്റൊരു രാജ്യത്തെ പൗരനെ കൊലപ്പെടുത്താനുള്ള ഒരു സർക്കാർ അല്ലെങ്കിൽ സർക്കാർ ജീവനക്കാരൻ്റെ ശ്രമം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഗാർസെറ്റി പറഞ്ഞു: “അത് തികച്ചും നിർണായകമാണ് . ഏതൊരു രാജ്യവും അവരുടെ ഉദ്യോഗസ്ഥരും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. എല്ലാ രാജ്യങ്ങൾക്കും ഒരുലക്ഷ്മണ രേഖയുണ്ട്. അത് കടക്കാൻ മറ്റ് രാജ്യങ്ങൾക്ക് ഒരു അവകാശവുമില്ല. സ്വന്തം പൗരന്മാരിൽ ഒരാളെ കൊലപ്പെടുക്കാൻ ആലോചന നടത്തിയ സംഭവത്തിൽ മറ്റൊരു രാജ്യത്തിന് അല്ലെങ്കിൽ അവരുടെ ഉദ്യോഗസ്ഥന് പങ്കുണ്ട് എന്നത് അംഗീകരിക്കാൻ പറ്റാത്ത വസ്തുതയാണ്. ലക്ഷ്മണ രേഖ മറികടക്കാൻ ആരേയും അനുവദിക്കില്ല.”

India Has to Conduct Investigation Into Pannun Assassination Conspiracy Allegation

More Stories from this section

family-dental
witywide