
ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനോടുള്ള പ്രതികാരം വൈകുന്നത് റഷ്യയുടെ കൂടി നിർദ്ദേശം മാനിച്ചാണെന്ന് ഇറാൻ. എത്ര വൈകിയാലും പ്രതികാരം ശക്തമായി നടപ്പാക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ ഇറാൻ നടത്തി വരുന്നതായി പ്രമുഖ റഷ്യൻ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യ കൂടി ഇറാനെ സഹായിക്കാൻ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്. ഇതോടെ ഒരു വൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് ഇറാനും റഷ്യയും നടത്തുന്നതെന്നാണ് സൂചന.
ഇസ്രയേൽ – ഇറാൻ യുദ്ധം ആസന്നമായിരിക്കെ പ്രതികാരം നടത്താനായി ഇറാന് റഷ്യ നിർണ്ണായക ആയുധങ്ങൾ കൈമാറിയെന്നും റിപ്പോർട്ട് ഉണ്ട്. ഇതിൽ ഇസ്രയേലിൻ്റെ പ്രശസ്തമായ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർക്കാൻ ശേഷിയുള്ള മിസൈലുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.
ഇസ്രയേലിന്റെ അയേണ്‍ ഡോം തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യ ഇറാന് നല്‍കിയതായാണ് അമേരിക്ക ഉള്‍പ്പെടെ സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇറാന്‍-ഇസ്രയേല്‍ യുദ്ധ സാഹചര്യം അമേരിക്കക്കും ആശങ്ക പടർത്തുന്നതാണ്. അതിനാൽ തന്നെ യുദ്ധം ഒഴിവാക്കാനുള്ള നീക്കാമകും അമേരിക്ക നടത്തുക. ഇറാന്‍-ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ റഷ്യയും, ഉത്തര കൊറിയയും, ചൈനയുമെല്ലാം ആ യുദ്ധത്തില്‍ ഇടപെടുമെന്ന ആശങ്ക അമേരിക്കയ്ക്ക് ഉണ്ട്. ഒരു യുദ്ധം ഒഴിവാക്കണമെന്ന കര്‍ക്കശ നിലപാട് അമേരിക്കന്‍ സഖ്യകക്ഷികളായ ബ്രിട്ടണും ജര്‍മ്മനിക്കും ജപ്പാനുമുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈ നിലപാടുകാരാണ്. ഇത് അമേരിക്കയ്ക്ക് ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും വളരെ ശക്തമാണ്. ഇസ്രയേലിനൊപ്പം നിന്നാല്‍ തങ്ങളുടെ രാജ്യങ്ങളിലെ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാപക ചാവേര്‍ ആക്രമണവും അമേരിക്കന്‍ ചേരി പ്രതീക്ഷിക്കുന്നുണ്ട്.