നെതന്യാഹുവിനെ വിമർശിക്കുന്ന ഡോക്യുമെന്ററിക്ക് വിലക്ക്, വിപിഎൻ ഉപയോഗിച്ച് കണ്ട് ഇസ്രയേലുകാർ

ടെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിമർശിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം വിലക്കി ഇസ്രായേൽ. അലക്‌സിസ് ബ്ലും സംവിധാനം ചെയ്ത ദ ബീബി ഫയൽസ് എന്ന ഡോക്യുമെന്ററിയുടെ സ്ട്രീമിങും പ്രദർശനവും ഇസ്രായേലിൽ വിലക്കിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഡോക്യുമെന്ററി ചർച്ചയായതോടെ വി.പി.എന്‍ ഉപയോഗിച്ചാണ് ഡോക്യുമെന്ററി കാണുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ ഡോക്യുമെന്ററിയുടേതായി ചില ഭാഗങ്ങൾ ചോർന്നിരുന്നു. പ്രശസ്തനായ ഡോക്യുമെന്ററി സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ അലക്‌സ് ഗിബ്നിയാണ് നിർമാതാവ്. സിഗ്നല്‍ മെസേജിങ് ആപ്പ് മുഖേന നെതന്യാഹു, പങ്കാളി സാറ, മകന്‍ യെയര്‍, സുഹൃത്തുക്കള്‍, എന്നിവരുമായി പൊലീസ് നടത്തിയ അഭിമുഖങ്ങള്‍ ഗിബ്നി കണ്ടെത്തി. അഴിമതി കേസുകളുമായി ബന്ധപ്പെട്ടാണ് ഈ അഭിമുഖങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നത്.

അഴിമതിക്കേസിൽ നെതന്യാഹുവിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുന്ന രംഗങ്ങൾ ​ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവിനെ അഴിമതിക്കാരനും മോശക്കാരനുമാക്കി ചിത്രീകരിക്കുന്നതിനാലാണ് വിലക്കെന്ന് നിരൂപകന്‍ നിര്‍ വുള്‍ഫ് പറഞ്ഞു. പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ ജോൾട്ട് ഫിലിമിലാണ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുത്.

israel ban documentary about netanyahu

More Stories from this section

family-dental
witywide