
ഗാസ: കരയുദ്ധത്തിനിടെ ഇസ്രയേൽ സൈന്യം അറസ്റ്റു ചെയ്ത 114 പലസ്തീനികളെ വിട്ടയച്ചു. തെക്കൻ ഗാസ മുനമ്പിലെ കെരെം ഷാലോം ക്രോസിങ്ങിൽ വച്ചാണ് ഇവരെ മോചിപ്പിച്ചത്.
മോചിതരായ ചില പലസ്തീനികളെ ആരോഗ്യനില വഷളായതിനെത്തുടർന്ന് റഫ നഗരത്തിലെ നജ്ജാർ ആശുപത്രിയിലേക്ക് മാറ്റിയതായി ഗാസയിലെ അതിർത്തി അതോറിറ്റിയിലെ പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.
കരയുദ്ധത്തിനിടെ ഇസ്രയേൽ സൈന്യം നൂറുകണക്കിന് പലസ്തീനികളെ ബന്ദികളാക്കിയിരുന്നു. പിന്നീട് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രയേൽ തട്ടിക്കൊണ്ടു പോയ ബന്ദികളിൽ ചിലർ വാർത്ത ഏജൻസിയോട് പ്രതികരണം നടത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് ഇസ്രയേൽ തടവറകളിൽ തങ്ങൾക്ക് നേരിടേണ്ടി വന്നതെന്നാണ് ഇവർ പ്രതികരിച്ചത്.