ഇസ്രയേൽ വ്യോമാക്രമണം പതിച്ചത് ഗാസയിലെ സ്കൂളിൽ,13 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു

ഗാസ: വടക്കൻ ഗാസയിലെ സ്കൂളിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്കൂളിൽ അഭയം തേടിയ 22 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ 30 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം പറയുന്നു. ഗാസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ “കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്” ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

സ്കൂളുകളും യുഎൻ സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇത് രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും അവർ അവകാശപ്പെടുന്നു. ആക്രമണത്തിൽ 13 കുട്ടികളും ആറുസ്ത്രീകളുമാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

More Stories from this section

family-dental
witywide