ഗാസയിലെ വീടുകൾക്കും പള്ളികൾക്കും നേരെ ഇസ്രയേൽ ബോംബാക്രമണം; 30 മരണം

ഗാസ: മധ്യ ഗാസയിലെ ദൈർ അൽ ബലാഹിൽ പള്ളികൾക്കും വീടുകൾക്കും മേൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 27,365 ആയി. 66,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മധ്യ ഗാസയിലെ “സുരക്ഷിത ഭവനങ്ങൾക്കും” ഒരു പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ട വിവരം പ്രാദേശിക ഭരണകൂടം പുറത്തുവിട്ടതിനു പിന്നാലെ ആക്രമണത്തിൽ രക്ഷപ്പെട്ടവർക്കായി സുരക്ഷാസംഘം തിരച്ചിൽ ആരംഭിച്ചു.

അധിനിവേശ കിഴക്കൻ ജറുസലേമിന് പുറത്തുള്ള അൽ-ഇസരിയ പട്ടണത്തിന് സമീപമുള്ള സൈനിക ചെക്ക് പോയിൻ്റിൽ 14 വയസ്സുള്ള പലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു.

അതേസമയം, തണുത്ത കാലാവസ്ഥയിൽ തെക്കൻ ഗാസയിലെ റഫയിലെയും ഖാൻ യൂനിസിലെയും അഭയാർഥി ക്യാമ്പുകൾക്ക് അകത്തും പുറത്തുമുള്ള കുടുംബങ്ങൾക്ക് 50,000 കാലാവസ്ഥ ടെൻ്റുകൾ, 200,000 ബെഡ്ഡിംഗ് സെറ്റുകൾ, 200,000 സീലിംഗ് കിറ്റുകൾ, 200,000 ശീതകാല വസ്ത്ര കിറ്റുകൾ, തടികൾ എന്നിവ ആവശ്യമാണെന്ന് യുഎൻ മാനുഷിക ഏജൻസിയായ OCHA പറയുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ഇസ്രായേൽ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ചർച്ച നടത്തും.

More Stories from this section

family-dental
witywide