ചന്ദ്രനിൽ തൊട്ട് ജപ്പാനും; സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം

ടോക്കിയോ: ചന്ദ്രനിൽ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാത്തെ രാജ്യമായി ജപ്പാന്‍. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. 2023 സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. ജപ്പാന്‍റെ അടുത്ത ദൗത്യം ഐഎസ്ആർഒയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ്.

ടോക്കിയോ സമയം ശനിയാഴ്ച പുലർച്ചെ 12:20നാണ് പേടകം ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതെന്ന് ‘ജാക്സ’ പുറത്തുവിട്ട ടെലിമെട്രിക് രേഖകൾ വിവരിക്കുന്നു. ‘സ്‍ലിം’ പേടകം ഇറങ്ങിയതോടെ ചന്ദ്രന്‍റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഈ നൂറ്റാണ്ടിലെ മൂന്നാമത്തെ രാജ്യവും നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവുമാണ് ജപ്പാൻ. അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ മറ്റ് രാജ്യങ്ങൾ.

സെപ്റ്റംബർ ആറിനാണ് എച്ച്-ഐ.ഐ.എ 202 റോക്കറ്റിൽ ‘മൂൺ സ്നൈപ്പർ’ (Moon Sniper) എന്ന വിളിപ്പേരുള്ള ‘സ്‍ലിം’ റോബോട്ടിക് പര്യവേക്ഷണ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുകയായിരുന്നില്ല ‘സ്‍ലിം’ ചെയ്തത്. പകരം, ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു.

More Stories from this section

family-dental
witywide