
ചെന്നൈ: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് കയർത്ത് തമിഴ് നടൻ ജീവ. തമിഴ് സിനിമ മേഖലയില്‍ പ്രശ്‌നങ്ങളില്ല, മലയാളത്തില്‍ മാത്രമാണ് പ്രശ്‌നമെന്ന് ജീവ പറഞ്ഞു. തമിഴ്‌നാട് തേനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍.
മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് നടന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ ചൂണ്ടിക്കാട്ടി. പല ഇൻഡസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും ജീവ പറഞ്ഞു.
Actor #Jiiva 's heated argument with media for questioning him about #HemaCommittee report.
— Deepu (@deepu_drops) September 1, 2024
He claims that "there is no such issues in Tamil industry". #Jeeva pic.twitter.com/kpL935JCeq
സംസാരത്തിനിടെ മാധ്യമപ്രവർത്തകരോട് ജീവ ക്ഷുഭിതനായി. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജീവ ക്ഷുഭിതനായത്. നല്ലൊരു പരിപാടിക്കുവന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ ആദ്യ മറുപടി. വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകി. തുടർ ചോദ്യങ്ങളെത്തിയതോടെ ജീവ പ്രകോപിതനാകുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്തുനിന്നു പോയി.