ഇസ്രായേലിൽ യുഎസ് ബന്ദികൾ കൊല്ലപ്പെട്ടതിന് പിന്നാലെ തിരക്കിട്ട നീക്കവുമായി ബൈഡനും കമലയും, മോചന ശ്രമം സാധ്യമാകുമോ?

വാഷിംഗ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനായി ജോബൈഡനും കമലാ ഹാരിസും മുൻകൈയെടുക്കുമെന്ന് റിപ്പോർട്ട്. യോ​ഗത്തിനായി വൈറ്റ് ഹൗസ് സമയം കണ്ടെത്തുന്നതിന് ബൈഡൻ്റെ ഔദ്യോഗിക ഷെഡ്യൂൾ പരിഷ്കരിച്ചു.

അമേരിക്കൻ പൗരനായ ഹെർഷ് ഗോൾഡ്‌ബെർഗ് പോളിനെയും മറ്റ് അഞ്ച് ബന്ദികളെയും ശനിയാഴ്ച ഹമാസ് കൊലപ്പെടുത്തിയതിനെത്തുടർന്നാണ് യുഎസ് ബന്ദിമോചന ചർച്ചക്ക് മുൻകൈയെടുക്കുന്നത്. സംഘവുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ്റെ പുതുക്കിയ ഷെഡ്യൂൾ സൂചിപ്പിക്കുന്നു. ഗസയിലെ യുദ്ധത്തിൽ ബന്ദി-തടവുകാരുടെ കൈമാറ്റത്തിനും വെടിനിർത്തലിനും അമേരിക്കയും സഹ മധ്യസ്ഥരായ ഈജിപ്തും ഖത്തറും ചേർന്ന് പരിശ്രമിച്ചുവെങ്കിലും ഇതുവരെ ഫലം കണ്ടില്ല. ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കി.

നവംബറിലെ ഒരാഴ്‌ചത്തെ വെടിനിർത്തലിനിടെ നിരവധി ബന്ദികളെ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ട് ഇസ്രായേലിൽ രാജ്യവ്യാപകമായി പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കും. ബന്ദികളെ ജീവനോടെ തിരികെ കൊണ്ടുവരാൻ നെതന്യാഹുവിൻ്റെ ഭരണകൂടം വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്ന് ബന്ദികളുടെ ബന്ധുക്കളും അഭിഭാഷകരും ആരോപിച്ചു.

Joe Biden, Kamala Harris To Meet US Negotiating Team On Gaza Hostage Deal

More Stories from this section

family-dental
witywide