
കോഴിക്കോട്: കേരള സ്റ്റോറി വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറിയാണെന്നും കേരള സ്റ്റോറി വിവാദമാക്കുന്നവർ സ്ഥാപിത താൽപര്യക്കാരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് പുറത്ത് വരുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്‍റും തമസ്കരിക്കുകയാണ്. മുസ്ലിം ലീഗിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ സ്റ്റോറി എന്ന സിനിമ സംഭവിച്ച കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
K Surendran on The kerala Story film controversy