തമിഴ്നാട് വിഷമദ്യ ദുരന്തം : മരിച്ചവരുടെ എണ്ണം 65 ആയി

കള്ളക്കുറിച്ചി : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. പുതുച്ചേരിയില്‍ ആറ് പേരും സേലത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ട് പേരും ചികിത്സയിലാണ്. 2 പേര്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം, ഞായറാഴ്ചയോടെ ചികിത്സയിലിരുന്ന 148 പേര്‍ വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ആളുകളുടെ മരണത്തെക്കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് എന്‍സിഡബ്ല്യു നേരത്തെ സ്വമേധയാ ഏറ്റെടുക്കുകയും വിഷയം അന്വേഷിക്കാന്‍ എന്‍സിഡബ്ല്യു അംഗം ഖുശ്ബു സുന്ദറിന്റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഖുശ്ബു സുന്ദറിന്റെ നേതൃത്വത്തിലുള്ള ദേശീയ വനിതാ കമ്മീഷനിലെ മൂന്നംഗ പ്രതിനിധി സംഘം തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരവും നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്, ബിജെപി നേതാക്കളായ അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, എംപി ജികെ വാസന്‍ എന്നിവരടങ്ങുന്ന എന്‍ഡിഎ പ്രതിനിധി സംഘം ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ കിഷോര്‍ മക്വാനയെ കണ്ടിരുന്നു.

More Stories from this section

family-dental
witywide